എന്‍ ഐ എ അടക്കമുളള കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപ
മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ 21 പേരെയും മഹാരാഷ്ട്രയിൽ 8 പേരെയെും ഗുജറാത്തിൽ 15 പേരെയും ഡല്‍ഹിയില്‍ നിന്ന് 34 പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷഹീൻബാഗിൽ നിന്നാണ് 30 പേരെ കസ്റ്റഡിയിൽ എടുത്തത്
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ ഐ എ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ദേശിയ നേതാക്കളെയടക്കം106 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്.
കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലാണ് എന്‍ ഐ എ ഒരേ സമയം റെയ്ഡ് നടത്തിയത്. ദേശിയ നേതാക്കളെയടക്കം106 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. എന്‍ ഐ എയുടെ നീക്കം സംസ്ഥാന സര്‍ക്കാരുകള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദ്ദീന്‍ എളമരം എന്നിവരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. റെയ്ഡിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് എന്‍ ഐ എ പരിശോധന ആരംഭിച്ചത്.
മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് പൊലീസിന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു
കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ജനമഹാ സമ്മേളനം നടന്നത്. സമ്മേളനത്തിനിടെ കുട്ടി വിളിച്ചുപറയുന്ന മുദ്രാവാക്യങ്ങള്‍ ജാഥയിലുളള മറ്റുളളവര്‍ ഏറ്റുചൊല്ലുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.